Thursday, April 12, 2007

കര്‍ട്ട് വൊണഗട്ട് - when the excrement hit the airconditioning...

"When the excrement hit the air conditioning" - വിയറ്റ്നാം യുദ്ധത്തെപ്പറ്റി വൊണഗട്ട് എഴുതി.

പ്രതിസംസ്കാരത്തിന്റെ(Counter Culture) ഉസ്താദായിരുന്ന കര്‍ട്ട് വൊണഗട്ടിന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ലേഖനം എതിരൊഴുക്കില്‍.
http://countercurrentsmalayalam.blogspot.com/2007/04/blog-post.html

Sunday, April 01, 2007

ആനന്ദ് ജോണും മാധ്യമ സദാചാരവും

വിവാദങ്ങളില്‍ അഭിരമിക്കുകയും, മഞ്ഞച്ചെളിയിലുരുണ്ട് പിരളുകയും ചെയ്യുന്ന മലയാള പത്രങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്ന ഒരു ഇരയായിരുന്നു ആനന്ദ് ജോണ്‍. എന്നാല്‍ ഒരു പത്രവും ആനന്ദ് ജോണിനെക്കുറിച്ച് നിറം പിടിപ്പിച്ച കഥകളെഴുതിയില്ല. ശില്‍പാ ഷെട്ടി സ്റ്റൈലില്‍ കുറഞ്ഞ പക്ഷം ഒരു വര്‍ഗ്ഗീയ വിവാദം പോലും ഉയര്‍ത്തിക്കൊണ്ട് വന്നില്ല. ഫാഷന്‍ ഡിസൈന്‍ രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ആദ്യത്തെ മലയാളിയാണ്‍ ആനന്ദ് ജോണ്‍. അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്ന ലൈംഗികാരോപണങ്ങള്‍ അമേരിക്കന്‍ കോടതിയുടെ പരിഗണനയിലാണുള്ളത്. അദ്ദേഹം ഇരയോ വില്ലനോ എന്നുള്ളത് കോടതികള്‍ കണ്ടെത്തട്ടെ.

ഒരു മലയാളി എന്ന പരിഗണന നല്‍കി ആനന്ദ് ജോണിനെ മലയാള പത്രങ്ങള്‍ ഒഴിവാക്കിയതാണെങ്കില്‍ അത് പ്രശംസിക്കപ്പെടേണ്ടതാണ്‍. എല്ലാ കാര്യങ്ങളിലും മാധ്യമങ്ങള്‍ ഈ സദാചാരം ഉയര്‍ത്തിപ്പിടിച്ചെങ്കില്‍ എന്നാശിക്കുന്നു. അതല്ല, ശില്‍പ്പാ ഷെട്ടി വിവാദം പോലെ നോര്‍ത്ത് ഇന്‍ഡ്യന്‍ മീഡിയ ഇത് ഉയര്‍ത്തിക്കൊണ്ടു വരാതിരുന്നതാണ്‍ കാരണമെങ്കില്‍, ബൌദ്ധിക അടിമത്തത്തെക്കുറിച്ച് നമ്മുടെ പത്രപ്രവര്‍ത്തകര്‍ ലജ്ജിക്കണം. കാരണം, ഒരു മാസം മുന്‍പ്, ശില്‍പ്പാ ഷെട്ടിയെ കൊണ്ടാടിയവരാണിവര്‍. മനോരമ പ്രസിദ്ധീകരിച്ച ഒരു ലേഖനം മാത്രമാണ്‍ ആനന്ദിനെക്കുറിച്ച് കണ്ടത്. അതാകട്ടെ ആനന്ദ് ജോണ്‍ വംശീയതയുടെ ഇരയാണോ എന്ന് സംശയം പ്രകടിപ്പിക്കുന്ന ഡിഗ്നിഫൈഡായ ഒരു ലേഖനവും.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073774707&articleType=lifestyle&contentId=2197793&BV_ID=@@@

സെലിബ്രിറ്റികളെ കൊണ്ടാടാനും ചെളി വാരിയെറിയാനും മടി കാണിക്കാത്ത മാധ്യമവള്‍ഗാറിറ്റി മലയാള മാധ്യമങ്ങള്‍ വേണ്ടെന്നു വെക്കുകയാണോ? പ്രത്യാശിക്കാം.